പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്‍ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ പെട്രോള്‍ പമ്പ് നാടുകാണി കിന്‍ഫ്ര കോമ്പൗണ്ടില്‍ ആരംഭിക്കുന്നു. ശിലാസ്ഥാപനം കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വ്വഹിച്ചു.
ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ "പാതകൾ പലർ" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു
സഫ ജ്വല്ലറി ഗ്രൂപ്പ് ന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ് ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂർ തിരുവനന്തപുരം ഷോറൂമുകൾ സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ യഥാക്രമം കണ്ണൂർ സെക്യൂറ മാളിലും തിരുവനന്തപുരം ലുലു മാളിലും പ്രവർത്തനം ആരംഭിക്കും
40 കോടി രൂപ ഉടന്‍ നല്‍കാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്റണി രാജു അറിയിച്ചു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം, അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും ഗതാഗത മന്ത്രി
ഓണ്‍ലൈന്‍ വഴിയും തിയേറ്ററുകളില്‍ എത്തിയും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത്തരത്തില്‍ അബദ്ധം പറ്റുന്നുണ്ട്. സിനിമ തുടങ്ങിയ ശേഷമാണ് ചിത്രം മാറിപ്പോയി എന്ന കാര്യം പലരും അറിയുന്നത്
ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാലംഗ കുടുംബത്തിന് ജിദ്ദയിലെത്താന്‍ 1.80 ലക്ഷത്തോളം രൂപ വേണം. 45,000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപ ചെലവാകുന്നിടത്താണിത്. ദുബായിലേക്ക് പോകാന്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവാകും
ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍കഥയാകുകയാണ്. ആയിരകണക്കിന് യാത്രക്കാര്‍ ഒരേ സമയം യാത്ര ചെയ്യുന്ന ട്രെയിന്‍ ഗതാഗതത്തിന് ശക്തമായ സുരക്ഷാ സംവിധാനം ഇല്ലയെന്നതിന്റെ തെളിവുകളാണ് ദിനം പ്രതി പുറത്ത് വരുന്ന അനിഷ്ട സംഭവങ്ങള്‍. ഓരോ തവണയും ഓരേ വിധത്തിലുള്ള ആക്രമണങ്ങള്‍ നടക്കുമ്പോഴും സാമൂഹ്യ വിരുദ്ധരാണെന്ന നിലപാടില്‍ റെയില്‍വേ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിചേരുന്നത്. സാമൂഹ്യ വിരുദ്ധരുടെ കളികോപ്പുകളാണോ ഓരോ യാത്രവണ്ടിയും ആയിരകണക്കിന് ജീവനുകളും.
അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായി. ഇത്തവണയും 14 ഇനങ്ങള്‍ തന്നെയാണ് ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ കെ.എസ്.ആര്‍.ടി.സിയെ ദീര്‍ഘ, ഹൃസ്വ ദൂര യാത്രയ്ക്ക് വേണ്ടി മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുന്നൂറോളം ട്രിപ്പുകളില്‍ നിന്നായി രണ്ടുകോടിയിലേറെ വരുമാനവും നിര്‍ത്താതെയുള്ള ബുക്കിങും വരികയാണ്. മണ്‍സൂണ്‍ ടൂറിസം പാക്കേജിനു പുറമേ നാലമ്പല ദര്‍ശന പക്കേജുമായി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് കെഎസ്ആര്‍ടിസി
ചാര്‍ജറില്‍ നിന്നു കണ്ണൂരില്‍ ഒരു വീട്ടില്‍ തീപ്പിടുത്തമുണ്ടായതും വലിയ ഞെട്ടലോടെയാണ് ആളുകള്‍ കണ്ടത്. വലിയൊരു ദുരന്തമുണ്ടാക്കാന്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളില്‍ കുടുങ്ങിയത് നിരവധിപേര്‍. രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ ക്യാമറകളുടെ പ്രത്യേകത.
പുറങ്കടലിലെ വലിയ മത്സ്യബന്ധനയാനമായ ലെയ്ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്
അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തിലുള്ള വിമാാനത്താവളമെന്ന ദുഷ്‌പേരാണ് കണ്ണൂരിനുള്ളത്. മലബാറിന്റെ സ്വപ്‌ന സാഫല്യം അങ്ങനെ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധികളെല്ലാം ഒന്നടങ്കം പറഞ്ഞത്. ഇതോടെ കിയാല്‍ അധികൃതരും പുതു വഴി തേടി ഉയരങ്ങളിലേക്ക് പറക്കുകയാണ്.
കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര മേഖലയെല്ലാം മലയോര മേഖലയിലാണ്. കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതല്‍മല, പാലക്കയം തട്ട്, കാപ്പിമല, കുട്ടിപ്പുല്ല് തുടങ്ങിയ വിനോദ സഞ്ചാര മേഖലകള്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സീസണ്‍ തുടങ്ങി മഴ അല്‍പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഇത്തരം മേഖലയിലേക്കുള്ള റോഡുകളും ഗതാഗത യോഗ്യമാക്കിയതോടെ പ്രദേശത്തുള്ളവരെ കൂടാതെ ദൂരെ നിന്നുള്ളവരും ഇവിടങ്ങളില്‍ എത്തുന്നുണ്ട്.
ഒരു ദിവസം ലോകത്ത് പിറന്നു വീഴുന്ന കുട്ടികളുടെ എണ്ണം ഏകദേശം 385000 ആണ്. പിറന്നുവീഴുന്ന ഓരോ കുട്ടിയുടെയും ആരോഗ്യസംരക്ഷണം ആ നാടിന്റെ ഉത്തരവാദിത്വമാണ്.പിറന്നുവീഴുന്ന കുട്ടിയാണ് ആ നാടിന്റെ സമ്പത്ത്. ഓരോ രാജ്യത്തിന്റേയും സാമൂഹിക പുരോഗതിയെ വിലയിരുത്തുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതാവസ്ഥയും പരിഗണിച്ചുവരുന്നുണ്ട്. ജനിച്ച് 28 ദിവസം വരെയുള്ള കുട്ടികളെയാണ് നവജാതന്‍ എന്ന് പറയുന്നത്.ഏറ്റവും കൂടുതല്‍ സംരക്ഷണം ലഭിക്കേണ്ടത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തില്‍ നിന്നാണ് ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.ജനനശേഷം അമ്മയുടെ മുലപ്പാലിലൂടെയാണ് കുഞ്ഞ് തന്റെ ആരോഗ്യം വീണ്ടെടുക്കുന്നത്.ആഗസ്ത് 1 മുതല്‍ 7 വരെ നാം മുലയൂട്ടല്‍ വാരമായി വര്‍ഷങ്ങളായി ആചരിച്ചുവരികയാണ്. മുലയൂട്ടുക എന്നത് കുറഞ്ഞുവരുന്ന ആധുനിക കാലഘട്ടത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്.ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ മുലയൂട്ടല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
കുടുംബങ്ങളുമായി ടിക്കറ്റെടുത്തു യാത്ര മുടങ്ങിയ പ്രവാസികള്‍ ഇതോടെ ആശങ്കയിലാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്ന ചെറിയ സ്നാക്സ് ബോക്സ് കൂടി നിര്‍ത്തലാക്കിയതോടെ യാത്ര ദുരിതമാണ്.
ഉഴിച്ചിലും പിഴിച്ചിലും മാത്രമല്ല പഞ്ചകര്‍മ്മ ചികിത്സ. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യാന്‍ പാടുള്ളൂ. ഈ ഉഴിച്ചിലും പിഴിച്ചിലും സ്വേദനവും വിയര്‍പ്പിക്കലും കിഴികളും ഒക്കെ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യുന്നതിനുള്ള മുന്നോടിയായിട്ടുള്ള പൂര്‍വ്വ കര്‍മ്മങ്ങള്‍ മാത്രമാണ്
ഇന്ത്യയില്‍ 2002ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് 1961-ല്‍ 5.83 ശതമാനവും, 1991ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജന വിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം 60 മുതല്‍ 69 വയസ് വരെ 53.8 ശതമാനവും 70 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്.
കാണാതാകുന്ന കുട്ടികളെ കുറിച്ചും സ്ത്രീകളെ കുറിച്ചും രക്ഷിതാക്കളുടെ മനസില്‍ ഒരിക്കലും തീരാത്ത വിങ്ങലാണ്. നാട്ടില്‍ മുക്കിലും മൂലയിലും പോലിസിന്റെയും ഭരണകൂടത്തിന്റെയും നിരീക്ഷണം കര്‍ശനമാക്കിയിട്ടും എത്രയൊക്കെ കരുതലുണ്ടായിട്ടും ഇത്തരം കേസുകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ റാക്കറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ടോയെന്ന അന്വേഷണം പോലും കൃത്യമായി നടക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലെ കൂട്ടുകൂടലിലൂടെയും കാണാതാകുന്നവരുടെ എണ്ണം കൂടുന്നുണ്ട്.